കോഴിക്കോട്: പാലക്കാട് നിന്ന് കോഴിക്കോട് ബീച്ചിൽ എത്തിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പന്നിയങ്കര സ്വദേശി നൈനൂക്, സഹായി നിഷാദ് അലി എന്നിവരെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്ക് ജാമ്യം. ടൗൺ എസ്.ഐയെയും മറ്റു പൊലീസുകാരെയും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടും ആക്രമിച്ചും കൊല്ലാൻ ശ്രമിക്കുകയും പൊലീസ് വാഹനം അടിച്ചുനശിപ്പിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് പന്നിയങ്കര പൊലീസ് എടുത്ത കേസിലെ പ്രതികളായ ചക്കും കടവ് ജാസിം കെ.വി, നല്ലളം മുഹമ്മദ് ഷാജർ എന്നിവർക്കാണ് ജില്ല സെഷൻസ് ജഡ്ജ് സി. പ്രദീപ് കുമാർ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് വേണ്ടി അഡ്വ. മുഹമ്മദ് ആരിഫ് കെ.പി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.