കോഴിക്കോട്: നഗരത്തിലെ ഒരു വിഭാഗം ഓട്ടോറിക്ഷ ഡ്രൈവർമാർ അപമര്യാദയായി പെരുമാറുന്നതിനെ കുറിച്ച് യുവ സംവിധായിക കുഞ്ഞില മാസിലാമണി ഗതാഗത മന്ത്രിക്ക് എഴുതിയ സമൂഹമാധ്യമ കുറിപ്പിന്റെ പശ്ചാത്തലത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ഉത്തരവിട്ടു.
കോഴിക്കോട് നഗരത്തിലെ ഓട്ടോ ഡ്രൈവർമാരുടെ സൽപേരിന് കളങ്കമുണ്ടാക്കാനുള്ള ചിലരുടെ ശ്രമം കർശന നിയമ നടപടികളിലൂടെ അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചതായി ഉത്തരവിൽ പറഞ്ഞു.
സംസ്ഥാന ഗതാഗത കമീഷണർ, സിറ്റി പൊലീസ് കമീഷണർ, ആർ.ടി.ഒ എന്നിവർ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ രണ്ടാഴ്ചക്കകം കമീഷനെ അറിയിക്കണം. യാത്രക്കാരോട് മോശമായി പെരുമാറുന്നവർക്കെതിരെയും അനധികൃതമായി പണം ഈടാക്കുന്നവർക്കെതിരെയും നടപടിയെടുക്കണമെന്ന് കമീഷൻ നിർദേശിച്ചു.
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽനിന്നും ഓട്ടോ പിടിച്ച യുവ സംവിധായികക്കാണ് ദുരനുഭവം ഉണ്ടായത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.