സുധീരൻ

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി മോഷണക്കേസിൽ പിടിയിൽ

കോഴിക്കോട്: തിരുവനന്തപുരം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തിയ പ്രതി മോഷണ കേസിൽ വീണ്ടും പിടിയിൽ. കിളിമാനൂർ സ്വദേശി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ സുധീരൻ (42)ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. മായനാട് സ്വദേശിയായ സുനിൽകുമാറിന്റെ വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന 5500 ഓളം രൂപ വില വരുന്ന ഇലക്ട്രിക് വയർ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയിലാണ് പിടിയിലായത്. പ്രതിക്ക് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ, കല്ലമ്പലം, പള്ളിക്കൽ,നാഗരൂർ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ തിരൂർ, താനൂർ, കോഴിക്കോട് ടൗൺ സ്റ്റേഷനിലും വധശ്രമമുൾപ്പെടെ വിവിധ കേസുകളുണ്ട്.

മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ ജിജീഷിന്റെ നിർദേശപ്രകാരം എസ്.ഐ കാസിം, സി.പി.ഒ വിജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Accused who was deported under Kappa arrested in theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.