റിജാസ്
കോഴിക്കോട്: പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതി 14 വർഷത്തിനുശേഷം പിടിയിൽ. കോഴിക്കോട് കല്ലായി കുണ്ടുങ്ങൽ റിജാസാണ് (34) വെള്ളയിൽ പൊലീസിന്റെ പിടിയിലായത്.
2011 ഒക്ടോബറിൽ മറ്റൊരു കേസിൽ അറസ്റ്റിലായ പ്രതിയെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കായി കൊണ്ടുപോയപ്പോൾ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലുകൊണ്ട് എറിഞ്ഞുടക്കുകയും എസ്.ഐയെയും ഡ്രൈവറെയും അടിച്ച് പരിക്കേൽപിക്കുകയും ചെയ്തതിന് വെള്ളയിൽ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളയിൽ എസ്.ഐ മാരായ സജി ഷിനോബ്, ശ്യം, സി.പി.ഒമാരായ ഷിജു, മധു എന്നിവർ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.