ഹക്കിം റഹ്മാൻ

പത്തുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: നഗരപരിധിയിൽ വീണ്ടും ലഹരിവേട്ട. പത്തുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മാങ്കാവ് സ്വദേശി ഹക്കീം റഹ്മാനാണ് (26) പിടിയിലായത്.

രാമനാട്ടുകര കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് പൊലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ മേൽപാലത്തിനടുത്തുനിന്നാണ് ബി.ടെക് ബിരുദധാരിയായ ഇയാൾ പിടിയിലായത്.

എവിടെനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്ന് ഇൻസ്പെക്ടർ സജീവ് പറഞ്ഞു. എസ്.ഐമാരായ ആർ.എസ്. വിനയൻ, എസ്. അനൂപ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.പി. അനീഷ്, കെ. സുധീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ എം. പ്രജിത്, സന്തോഷ്‌, ഡാൻസാഫ് എസ്.ഐ മനോജ്‌ ഇളയിടത്ത്, അഖിലേഷ്, ജിനേഷ്, സുനോജ്, സരുൺ, ശ്രീശാന്ത്, ദിനീഷ്, മഷൂർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - A young man was arrested with 10 kg of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.