ആശുപത്രികളിൽ 50 ശതമാനം കിടക്കകളും കോവിഡ് രോഗികൾക്ക്

കോഴിക്കോട്: കോവിഡ് രോഗികൾ വർധിക്കുന്നതിനനുസരിച്ച് ആശുപത്രികളിൽ പ്രവേശനം വർധിക്കുന്നതിനാൽ മുൻകരുതൽ നടപടിയുമായി ജില്ല ഭരണകൂടം. കോവിഡ് രോഗികൾക്ക് പ്രാധാന്യം നൽകിയുള്ള തയാറെടുപ്പുകളാണ് നടത്തുന്നത്. മെഡിക്കൽ കോളജുകളടക്കം ജില്ലയിലെ സ്വകാര്യ, സഹകരണ, ഇ.എസ്.ഐ ആശുപത്രികളിൽ ആകെയുള്ള കിടക്കകളുടെ പകുതിയും കോവിഡ് രോഗികൾക്ക് മാത്രമായി നീക്കിവെക്കണം. എല്ലാ ആശുപത്രികളും കോവിഡ് രോഗികളുടെ ചികിത്സ ഉറപ്പുവരുത്തണം. ആർക്കും ചികിത്സ നിഷേധിക്കരുതെന്ന് ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞു. അനാവശ്യമായ ആശുപത്രി പ്രവേശനം കർശനമായി ഒഴിവാക്കണം. അടിയന്തരമായ കോവിഡല്ലാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരെ പതിവുപോലെ പ്രാധാന്യത്തോടെ ചികിത്സിക്കണം. ജില്ല മെഡിക്കൽ ഓഫിസറും ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം ഓഫിസറുമുൾപ്പെടെയുള്ളവർ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും വേണം. കോവിഡ് വ്യാപനം കുറയുന്നതുവരെ ഈ ഉത്തരവ് നിലനിൽക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.