നാദാപുരം: കോവിഡ് സമൂഹവ്യാപനം തിരിച്ചറിയാൻ നാദാപുരം മേഖലയിൽ രണ്ട് ആഴ്ചക്കിടെ നടത്തിയത് 2500ലധികം പേരുടെ പരിശോധന. നാദാപുരം താലൂക്ക് ആശുപത്രിയിലെ പ്രത്യേക കോവിഡ് സെല്ലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. തൂണേരി, നാദാപുരം, എടച്ചേരി, വാണിമേൽ, ചെക്യാട്, വളയം, പുറമേരി, പഞ്ചായത്തുകളിലായുള്ളവരാണ് ആർ.ടി.പി.സി.ആർ ആൻറിജൻ പരിശോധനക്ക് വിധേയരായത്. തൂണേരിയിൽ ആയിരത്തിലേറെ പേരാണ് ആൻറിജൻ ടെസ്റ്റിന് വിധേയമായത്. രണ്ടാഴ്ചക്കിടയിൽ 185 പേരാണ് പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. നാദാപുരം താലൂക്ക് ആശുപത്രി കോവിഡ് സെല്ലിൻെറ നേതൃത്വത്തിൽ നാലു മാസമായി ആർ.ടി.പി.സി.ആർ പരിശോധനയും സ്രവ പരിശോധനയും നടക്കുന്നുണ്ട്. ഡോ. കെ.ആർ. പ്രജിത്തിൻെറ കോഓഡിനേറ്ററായി ഇ.എൻ.ടി സർജൻ ഡോ. ശ്യാം, ജെ.എച്ച്.ഐ പ്രീജിത്ത്, പി.ആർ.ഒ നോമിസ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.