പയ്യോളി: അടച്ചിട്ട വീട്ടിൽനിന്ന് മോഷ്ടാക്കൾ എട്ടുപവൻ സ്വർണാഭരണവും 20,000 രൂപയും കവർന്നു. പയ്യോളി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം ഊളയിൽ 'ശ്രീപതി' യിൽ റിട്ട. അധ്യാപികയായ അംബികയുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് ദിവസം മുമ്പ് സഹോദരൻെറ വീട്ടിൽ താമസിച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് അംബിക തിരിച്ചെത്തിയത്. അപ്പോഴാണ് മോഷണ സംഭവം ശ്രദ്ധയിൽപെട്ടത്. മുൻഭാഗത്തെ വാതിലിൻെറ പൂട്ടുകൾ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കിടപ്പുമുറികളിലെ രണ്ട് അലമാരകൾ തകർത്താണ് സ്വർണവും പണവും കവർന്നത്. പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബു, എസ്.ഐ പി. എം. സുനിൽകുമാർ, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരുടെ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സമാനമായ രീതിയിൽ ജനുവരി 29ന് പുലർച്ചെ മോഷണം നടന്ന സമീപത്തെ വീടിൻെറ വാതിൽ തകർത്ത് കവർച്ച നടത്താൻ ശ്രമിക്കവെ വീട്ടുകാർ ഉണർന്നതുകാരണം മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു . മോഷ്ടാക്കൾ ഉപേക്ഷിച്ച വാതിൽ തകർക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വീട്ടുകാർ അന്ന് പൊലീസിന് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.