വെള്ളിമാട്കുന്ന്: ഗുണ്ടയും നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ പെരിങ്ങളം സ്വദേശി അറസ്റ്റിൽ. ടിങ്കു എന്ന ഷിജുവിനെയാണ് (37) ചേവായൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറാം തീയതി ചെലവൂർ സ്വദേശിയുമായുള്ള സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത ടിങ്കുവും കൂട്ടാളികളും യുവാവിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ യുവാവിന്റെ കാലിന്റെയും, താടിയുടെയും എല്ലുകൾക്ക് പൊട്ടലുണ്ടായി. യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതറിഞ്ഞ് ഇയാൾ മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് വീട് വളഞ്ഞ് പിടി കൂടുകയായിരുന്നു. ചേവായൂർ സ്റ്റേഷനിലെ എസ്.ഐ നിമിൻ കെ. ദിവാകരൻ എ.എസ്.ഐ ദീപക് സി.പി.ഒ മാരായ രാകേഷ്, വിജിനേഷ്, മുനീർ, ദിപിൻ, അതുല്യ, സിറ്റിക്രൈം സ്ക്വാഡ് എ.എസ്.ഐ ഹാദിൽകുന്നുമ്മൽ, ജിനേഷ് ചൂലൂർ,രാകേഷ് ചൈതന്യം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.