കോഴിക്കോട്: പുതുതായി വന്ന 467 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12500 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 79224 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ആകെ 715 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 216 പേര്‍ മെഡിക്കല്‍ കോളജിലും 64 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററായ കോഴിക്കോട്ടെ ലക്ഷദ്വീപ് െസെ്റ്റ് ഹൗസിലും 96 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററിലും 58 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററിലും 174 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്‌മൻെറ് സൻെററിലും 45 പേര്‍ മണിയൂര്‍ നവോദയ എഫ്.എല്‍.ടി.സിയിലും 62 പേര്‍ എ.ഡബ്ല്യു.എച്ച്.എഫ്.എല്‍.ടി.സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 91 പേര്‍ ഡിസ്ചാർജ് ആയി. 1982 സ്രവ സാംപിള്‍ പരിശോധനക്ക് അയച്ചു. ആകെ 69837 സ്രവ സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 67642 എണ്ണത്തിൻെറ പരിശോധനഫലം ലഭിച്ചു. ഇതില്‍ 65899 എണ്ണം നെഗറ്റിവ് ആണ്. സാമ്പിളുകളില്‍ 2195 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 141 പേര്‍ ഉള്‍പ്പെടെ ആകെ 3226 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 608 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സൻെററുകളിലും, 2560 പേര്‍ വീടുകളിലും, 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 26754 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.