കോഴിക്കോട്: ടി. സിദ്ദീഖ് എം.എൽ.എയുടെ ഭാര്യ ഷറഫുന്നിസയുടെ നഷ്ടമായ ഐഫോൺ കണ്ടെടുക്കാൻ നടത്തിയ 'ഓപറേഷൻ' സമൂഹമാധ്യമങ്ങളിൽ വൈറലായി. ഫോൺ തിരിച്ചുകിട്ടാനായി നടത്തിയ നീക്കങ്ങൾ ഷറഫുന്നിസയുടെ സഹോദരൻ നിസിൽ ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. ഐഫോൺ കാണാതായാൽ തിരിച്ചുകിട്ടാനുള്ള ട്രാക്കിങ് സംവിധാനത്തിലൂടെയാണ് ഫോൺ കണ്ടെത്തിയത്. അറിയാതെ മാറി എടുത്തുപോവുകയായിരുന്നാണ് വിശദീകരണം. ഉള്ള്യേരിയിലെ 'പ്രമുഖ'നായ വ്യക്തിയാണ് ഫോൺ എടുത്തുകൊണ്ടുപോയതെന്ന് നിസിൽ പറഞ്ഞു. കഴിഞ്ഞ ദിവസം താജ് ഹോട്ടലിലെ വ്യാപാരമേളയിൽ വെച്ചാണ് ഷറഫുന്നിസയുടെ ഐഫോൺ നഷ്ടമായത്. സി.സി.ടി.വി പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ വ്യക്തമായിരുന്നില്ല. പിന്നീട് ഐഫോൺ ലൊക്കേഷൻ കണ്ടെത്തുന്ന 'ഫൈൻഡ് മൈ ഐഫോൺ' സംവിധാനം ഉപയോഗിച്ച് ഫോൺ കണ്ടെത്താനുള്ള ശ്രമം തുടങ്ങുകയായിരുന്നു. നഗരത്തിലെ വിവിധ ഇടങ്ങളിൽ ഫോണിനു പിന്നാലെ പോയി. ഒടുവിൽ ഫോൺ എടുത്തയാൾ കൊയിലാണ്ടി ഭാഗത്തേക്കു പോയതായി മനസ്സിലായി. പിന്നീട് ഉള്ള്യേരി ഭാഗത്ത് ഫോണുണ്ടെന്ന് വ്യക്തമായി. പണി നടക്കുന്ന ഒരു വീട്ടിൽ ഫോണുണ്ടെന്നും ഏറക്കുറെ ഉറപ്പായെങ്കിലും കണ്ടുകിട്ടിയില്ല. പിറ്റേന്ന് ഫോൺ എടുത്തയാൾതന്നെ താജ് ഹോട്ടലിൽ എത്തിക്കുകയായിരുന്നു. കൈയിലുള്ള ഐഫോണുമായി സാമ്യമുള്ളതിനാൽ എടുത്തുപോയതാണെന്നാണ് എടുത്തയാൾ പറഞ്ഞു. ഇതോടെ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് പിൻവലിച്ചെന്നും നിസിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.