എളേറ്റിൽ: നിള എന്ന മൂന്നര വയസ്സുകാരിയുടെ ചികിത്സയ്ക്കു വേണ്ടി നാട്ടുകാർ സ്വരൂപിക്കുന്ന ചികിത്സ സഹായഫണ്ടിലേക്ക് ജീവനക്കാർ ബസിന്റെ ഒരു ദിവസത്തെ കലക്ഷൻ നൽകി. താമ രശ്ശേരി-എളേറ്റിൽ വട്ടോളി റൂട്ടിൽ സർവിസ് നടത്തുന്ന ഇശൽ ഗ്രൂപ്പിന്റെ ബസിന്റെ തിങ്കളാഴ്ചത്തെ കലക്ഷനാണ് നിളയുടെ ചികിത്സയ്ക്കായി നൽകിയത്. കിഴക്കോത്ത് മറിവീട്ടിൽതാഴം കിഴക്കേടത്ത് പ്രജീഷ്-നിമിഷ ദമ്പതിമാരുടെ മകളാണ് നിള. നിള രക്താർബുദം ബാധിച്ച് ഒന്നര വർഷത്തോളം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇനി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമെ ഫലപ്രദമാകുകയുള്ളൂവെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിളയെ ഇപ്പോൾ ചികിത്സയ്ക്കായി കണ്ണൂരിലെ എം.വി.ആർ കാൻസർ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത്രയും ഭീമമായ തുക കണ്ടെത്തുന്നതിനുള്ള ഊർജിത ശ്രമത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.