പച്ചക്കറി കൃഷി നശിച്ചു

ബാലുശ്ശേരി: ശക്തമായ വേനൽമഴയിൽ വിളവെടുക്കാറായ പച്ചക്കറി കൃഷിക്ക് വ്യാപക നാശം. ബാലുശ്ശേരി പനങ്ങാട് കോട്ടനടവയലിൽ മൂന്ന് ഏക്കറോളം പാടത്തെ പച്ചക്കറി കൃഷിയാണ് ബുധനാഴ്ച രാത്രി മണിക്കൂറുകളോളം നീണ്ട മഴയിൽ വെള്ളം കയറി നശിച്ചത്. വെള്ളരി, മത്തൻ, കുമ്പളങ്ങ, കയ്പ, പടവലം, തണ്ണിമത്തൻ, കറാച്ചി മത്തൻ, പയറ് എന്നീ കൃഷിയിലെല്ലാം വെള്ളം കയറി. കെട്ടിക്കിടക്കുന്ന വെള്ളം തുറന്നുവിടാനും സാധിക്കുന്നില്ല. കോട്ടനട ഐശ്വര്യ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ 16ഓളം കർഷകർ ചേർന്നാണ് പച്ചക്കറി കൃഷിനടത്തുന്നത്. പാടം ഇൻഷുർ ചെയ്യാത്തതിനാൽ നഷ്ടമേറും. വെള്ളക്കെട്ട് കാരണം പാകമാകുന്നതിനു മുമ്പേതന്നെ തണ്ണിമത്തനും കറാച്ചി മത്തനുമെല്ലാം പറിക്കാൻ നിർബന്ധിതമായിരിക്കയാണെന്ന് കൃഷിക്കാരായ ഗീഥ്പഥ്, മുഹമ്മദ് എന്നിവർ പറഞ്ഞു. Photo: karachi mathan balu വേനൽ മഴയിൽ കോട്ട നടവയലിലെ കൃഷിയിടത്തിൽ വെള്ളം കയറിയതിനാൽ പാകമാകും മുമ്പേ കറാച്ചി മത്തൻ പറിച്ചെടുത്ത് കൊണ്ടുപോകുന്ന യുവ കർഷകൻ ഗീഥ്‌പഥ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.