ജാനകിക്കാട് പുഴയിൽ വീണ്ടും മുങ്ങിമരണം

കുറ്റ്യാടി: സന്ദർശകർ പതിവായി അപകടത്തിൽപെടുന്ന കുറ്റ്യാടിപ്പുഴയിലെ ജാനകിക്കാട് ഭാഗത്ത് വീണ്ടും മുങ്ങിമരണം. തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പാലേരി ഭാഗത്തെ നവവരനാണ് ജീവൻ നഷ്ടപ്പെട്ടത്. മരുതോങ്കര, ചക്കിട്ടപാറ പഞ്ചായത്തുകൾ അതിരിടുന്ന പുഴയിൽ ജില്ലയിലെ പലഭാഗത്തുനിന്നും വേനലായാൽ സഞ്ചാരികളെത്തും. ഇക്കോ ടൂറിസം കേന്ദ്രമുണ്ടെങ്കിലും അത് കാണാൻ നിൽക്കാതെ പുഴയിലെ കുളിയും ഫോട്ടോയെടുക്കലുമാണ് അധികപേർക്കും താൽപര്യം. തിങ്കളാഴ്ച മുങ്ങിമരിച്ച നവവരനും ഭാര്യയും അപകടം നിറഞ്ഞ ചവറൻമൂഴി ഭാഗത്താണ് ഫോട്ടോയെടുക്കാൻ പോയതെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക് പുഴയിലെ മരണക്കുഴികൾ അറിയാവുന്നതിനാൽ അധികവും അപകടത്തിൽപെടാറില്ല. പുറത്തുനിന്ന് വരുന്നവരാണ് കയത്തിൽപെടുക. ഇക്കോ ടൂറിസം ഭാഗത്ത് ഇറങ്ങി കുളിക്കാൻ സുരക്ഷിതമായ സ്ഥലങ്ങളുണ്ട്. അവിടെ മാത്രമേ അധികൃതർ കുളിക്കാൻ അനുവദിക്കാറുള്ളൂ. എന്നാൽ, ഇവരുടെ ശ്രദ്ധയിൽപെടാതിരിക്കാൻ പുഴക്കക്കരെയാണ് അധികപേരും കുളിക്കാൻ തിരഞ്ഞെടുക്കുക. മഴക്കാലത്തുണ്ടാകുന്നതിനേക്കാൾ വേനലിലാണ്കുറ്റ്യാടിപ്പുഴയിൽ മുങ്ങിമരണങ്ങൾ ഉണ്ടാകാറുള്ളത്. ഫോട്ടോ കു. ഫോ 5 ജാനകിക്കാട് ചവറൻമൂഴി പാലത്തിൽനിന്നുള്ള കുറ്റ്യാടിപ്പുഴ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.