വീടിന് തീവെപ്പ്: കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

വടകര: ദാമ്പത്യപ്രശ്നത്തെ തുടർന്ന് ഭാര്യയുടെ വീടിന് തീവെച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. പുതുപ്പണം കോട്ടക്കടവ് കടുങ്ങോന്റവിട ഷാജിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ഷാജിയുടെ സഹോദരി ഭർത്താവ് പയ്യോളി കൊളാവിപ്പാലം സ്വദേശി കൂടത്തായ അനിൽകുമാർ (50) ആണ് വീട്ടിന് തീ വെച്ച് ആത്മഹത്യാശ്രമം നടത്തിയത്. തിങ്കളാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. വീടിന് ചുറ്റും തീ പടരുന്നത് സമീപവാസിയായ സ്ത്രീയാണ് കണ്ടത്. ഇവർ വിവരം വീട്ടുകാരെ ഫോണിൽ അറിയിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വീടി​െന്റ മുന്നിലും പിന്നിലുമുള്ള വാതിലുകൾക്കും വാഹനങ്ങൾക്കും തീയിട്ടിരുന്നു. തീ വീടിനകത്ത് പടരുന്നത് ഒഴിവാക്കാനായതിനാൽ കുടുംബം രക്ഷപ്പെട്ടു. ഷാജിയും സഹോദരിയും സഹോദരിയുടെ മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടുമുറ്റത്ത് സൂക്ഷിച്ച മരങ്ങൾക്കും വാഹനങ്ങൾക്കും തീയിട്ടിരുന്നെങ്കിലും തീ ആളിപ്പടരുന്നതിന് മുമ്പ് ശ്രദ്ധയിൽപെട്ടത് രക്ഷയായി. മുറ്റത്ത് നിർത്തിയ കാറിനും സ്കൂട്ടറിനും തീപിടിച്ചെങ്കിലും പടരുന്നതിനിടെ കെടുത്തിയിരുന്നു. അനിൽ കുമാറും ഭാര്യയും തമ്മിലുള്ള ദാമ്പത്യപ്രശ്നത്തി​െന്റ ഭാഗമായി കേസ് നിലവിലുണ്ട്. വിവാഹമോചന കേസ് സംബന്ധിച്ച് കോടതിയിൽ ഹാജരാവാൻ നിർദേശം വന്നതിനു പിന്നാലെയാണ് തിങ്കളാഴ്ച വീട്ടിനുനേരെ ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം നാദാപുരം കല്ലുമ്മലിൽ യുവാവ് യുവതിയുടെ വീട്ട് മുറ്റത്ത് തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ദാമ്പത്യപ്രശ്നങ്ങൾ പ്രതികാരത്തിന് വഴിവെക്കുന്നത് വർധിച്ചു വരുകയാണ്. ഇതിനെതിരെ ബോധവത്കരണം ആവശ്യമാണ്. ചിത്രം പുതുപ്പണം കോട്ടക്കടവ് കടുങ്ങോന്റവിട ഷാജിയുടെ വീട്ടിലെ മര ഉരുപ്പടികൾ കത്തി നശിച്ച നിലയിൽ Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.