കോഴിക്കോട്: യുനെസ്‌കോയുടെ സാഹിത്യ നഗരപദവി സ്വന്തമാക്കാനുള്ള കോഴിക്കോടിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാഗിൽ നിന്നെത്തിയ പ്രതിനിധി ലുദ്മിള കൊളസ്‌ഹോവ ഐ.എം.എ ബ്രാഞ്ചിലെ എഴുത്തുകാരായ ഡോക്ടർമാരുടെ സെക്കൻഡ് പെൻ വേദിയിലെത്തി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ലോകത്തെവിടെയും കേട്ടുകേൾവിയില്ലാത്ത ഇത്തരം സംരംഭങ്ങൾ ഈ നഗരത്തിലെ ഡോക്ടർമാർ തന്നെ മുൻകൈയെടുത്തു ആരംഭിച്ചതിനെ അവർ അഭിനന്ദിച്ചു. പ്രസിഡന്‍റ് ഡോ. ബി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ഡോ. ടി.പി. നാസർ സെക്കൻഡ് പെൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡോ. പി.വി. രാമചന്ദ്രൻ, ഡോ. റംല, ഡോ. പി.പി. വേണുഗോപാൽ, ഡോ. ആനന്ദ് സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ----------------------------------- 'അഴകി'ലൂടെ നഗരം മുന്നോട്ടു കുതിക്കുമെന്ന് മേയർ കോഴിക്കോട്: ശുചിത്വത്തിനും വെളിയിട വിസര്‍ജ്യമുക്തമായതിനും അവാര്‍ഡുകള്‍ വാങ്ങിയ നഗരം 'അഴക്' ശുചിത്വ ചട്ടം പദ്ധതിയിലൂടെ ഒരുപാട് മുന്നോട്ടു കുതിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്. സമസ്ത മേഖലകളിലും ശുചിത്വം ഉറപ്പാക്കി വായുവിനെയും ജലത്തേയും കാത്ത് ഭൂമിയെ സംരക്ഷിച്ചു നിര്‍ത്തുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4.30ന് ടാഗോർ സെന്‍റിനറി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും എല്ലാവരും പദ്ധതിയുമായി സഹകരിക്കണമെന്നും അവർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.