മടവൂരിലെ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കാൻ ഉത്തരവ്

മടവൂർ: സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയ മടവൂർ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമി തിരിച്ചെടുത്ത് സംരക്ഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ ഉത്തരവിട്ടു. പൈമ്പാലശ്ശേരി ബസാറിനോട് ചേർന്നുകിടക്കുന്ന തോട് ഉൾപ്പെടുന്ന പുറമ്പോക്ക് ഭൂമിയാണ് സർവേക്കല്ലുകൾ പിഴുതുമാറ്റി സ്വകാര്യ വ്യക്തി മണ്ണിട്ടുനികത്തി ​കൈയേറിയത്. ഇതിനെതിരായി ഗ്രാമ പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിൽ സി.പി.എം മെംബർമാർ പ്രമേയം കൊണ്ടുവന്നെങ്കിലും പഞ്ചായത്ത്‌ ഭരണസമിതി നടപടി കൈക്കൊണ്ടില്ല. തുടർന്ന് ഗ്രാമ പഞ്ചായത്ത്‌ മെംബർമാരായ പി.കെ.ഇ. ചന്ദ്രൻ, സി.ബി. നിഖിത എന്നിവർ ഓംബുഡ്സ്മാൻ മുമ്പാകെ പരാതി ഫയൽ ചെയ്യുകയായിരുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്, സെക്രട്ടറി, സ്ഥലം കൈയേറിയവർ എന്നിവരായിരുന്നു കേസിലെ എതിർകക്ഷികൾ. പഞ്ചായത്ത്‌ പുറമ്പോക്കിൽപെടുന്ന 12 സെന്റ് സ്ഥലം സർക്കാർ അനുമതിയോ രേഖാമൂലമുള്ള കൈമാറ്റമോ ഇല്ലാതെ സ്വകാര്യ വ്യക്തി ആധാരം രജിസ്റ്റർ ചെയ്ത് കൈവശപ്പെടുത്തിയെന്നും ഇതിന്റെ മറപിടിച്ച് കൂടുതൽ സ്ഥലം കൈയേറിയെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഒരു വർഷം നീണ്ടുനിന്ന വിചാരണക്കുശേഷമാണ് പുറമ്പോക്ക് ഭൂമി കൈയേറ്റക്കാരിൽനിന്നു തിരിച്ചുപിടിച്ച് സംരക്ഷിക്കാൻ മടവൂർ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ ഓംബുഡ്സ്മാൻ കോടതി ഉത്തരവ്‌ നൽകിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT