കൊടുവള്ളി: വിൽപനക്കായി എത്തിച്ച രണ്ട് കിലോഗ്രാം കഞ്ചാവുമായി ഒരാളെ കൊടുവള്ളിയിൽ പൊലീസ് പിടികൂടി. തിരൂർ പറവണ്ണ മന്നിങ്ങാന്റെ വീട്ടിൽ അബ്ദുൽ നാസർ (36) ആണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് വെള്ളിയാഴ്ച വൈകീട്ട് നാലിന് കൊടുവള്ളി ബസ്സ്റ്റാൻഡിൽനിന്ന് പിടികൂടിയത്. വയനാട്ടിൽനിന്ന് വാങ്ങി കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിലെ ചെറുകിടക്കാർക്ക് വിൽപന നടത്താനായി കൊണ്ടുപോകുന്നതിനിടെയാണ് അബ്ദുൽനാസർ പിടിയിലായത്. മുമ്പ് മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞ നാസർ ജയിലിൽനിന്നും പരിചയപ്പെട്ട സംഘങ്ങൾ നൽകിയ നിർദേശപ്രകാരമാണ് വിൽപന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. വയനാട്ടിലെയും കാസർകോട്ടെയും മൊത്തക്കച്ചവടക്കാരിൽനിന്ന് കിലോക്ക് 15,000 രൂപക്കു വാങ്ങി 500 രൂപയുടെ പൊതികളാക്കി വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. താമരശ്ശേരി ഡിവൈ.എസ്.പി അഷ്‌റഫ് തെങ്ങിലക്കണ്ടി, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി അശ്വകുമാർ, കൊടുവള്ളി ഇൻസ്‌പെക്ടർ എം.പി. രാജേഷ്, കൊടുവള്ളി എസ്.ഐ പി.കെ. അഷ്‌റഫ്, ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ രാജീവ്ബാബു, വി.കെ. സുരേഷ്, പി. ബിജു, എസ്.സി.പി.ഒ ശ്രീജിത്ത്, കെ.വി. ലിനീഷ്, കെ.കെ. അബ്ദുൽറഹീം, ബിജീഷ്, എസ്.ഒ.ജി.എ അശോകൻ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.