കൊടിയത്തൂർ: ബൈക്കിലെത്തിയ സഹോദരങ്ങളെയും അയൽവാസിയെയും . വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് കാരാട്ട് പാടം ജങ്ഷനിൽ ബൈക്ക് തടഞ്ഞുനിർത്തി താളത്തിൽ അജ്മലും അയമുവും കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് സദാചാര പ്രശ്നമുന്നയിച്ച് മർദിച്ചത്. സഹോദരനെ പട്ടികകൊണ്ട് തലക്ക് അടിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറിയതിനാൽ ചുമലിൽ അടിയേൽക്കുകയാണുണ്ടായതെന്നും പിന്നീട് തന്നെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിക്കാരനായ ശബീർ പറഞ്ഞു. ഇതിനിടെ ബൈക്കിലെത്തിയ അയൽവാസിയായ യുവാവിനെയും തടഞ്ഞുനിർത്തി പട്ടികകൊണ്ട് അടിക്കുകയും ചവിട്ടി താഴെ തള്ളിയിട്ടെന്നും മുക്കം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ ശബീൽ, ഫാസിൽ എന്നിവർ മുക്കത്തെ ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.