ചെന്നൈ: ദക്ഷിണ മേഖലയിലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) സംഘടിപ്പിച്ച ബിസിനസ് സംരംഭക അവാർഡ്സ് 2022ൽ വാക്കറൂ മാനേജിങ് ഡയറക്ടർ വി. നൗഷാദിന് ''ബിസിനസ് പേഴ്സൺ ഓഫ് ദി ഇയർ'' പുരസ്കാരം സമ്മാനിച്ചു. 10 വർഷങ്ങൾക്കുള്ളിൽ 1,800 കോടി രൂപയുടെ വിറ്റുവരവ് നേടി, ഇന്ത്യയിലെ ഏറ്റവും വലിയ പി.യു പാദരക്ഷ കമ്പനി എന്ന നിലയിൽ വാക്കറൂ കരസ്ഥമാക്കിയ വളർച്ച മുൻനിർത്തിയാണ് പുരസ്കാരം. സി.ഐ.ഐ ദക്ഷിണ മേഖലാ ചെയർമാൻ സി.കെ. രങ്കനാഥൻ അവാർഡ് സമ്മാനിച്ചു. നൗഷാദിന്റെ നേതൃത്വത്തിൻകീഴിൽ കമ്പനി ഇന്ത്യയിലൊട്ടാകെ വളരുകയും ഗൾഫ്, ദക്ഷിണ-പൂർവ ഏഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപാരം വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. 2013ൽ ലോഞ്ച് ചെയ്ത, കേരള ബ്രാൻഡായ വാക്കറൂ പുതിയ പാദരക്ഷ ഫാഷനുകൾ കാഴ്ചവെച്ചാണ് ശ്രദ്ധനേടിയത്. മുതിർന്നവർക്കുള്ള ഫ്ളിപ് ഫ്ളോപ്പുകൾ, സ്പോർട്സ് ഷൂകൾ, ഹാഫ് ഷൂകൾ എന്നിവക്ക് പുറമെ കുട്ടികൾക്കുള്ള വാക്കറൂ വൺഡേർസ്, വാക്കറൂ കെയർ പ്ലസ്, വാക്കറൂ ടോസ് ആൻഡ് ടോഗിറ്റോസ് എന്നിവ ഉപ ബ്രാൻഡുകളാണ്. 2020-21 സാമ്പത്തിക വർഷം 1000 കോടിക്ക് മുകളിലാണ് കമ്പനിയുടെ വിറ്റുവരവ്. 500ലധികം ഡീലർമാരും ഒരു ലക്ഷത്തിലധികം റീടെയിൽ ഔട്ട്ലെറ്റുകളുമായി ഇന്ത്യയൊട്ടാകെ സാന്നിദ്ധ്യമുണ്ടെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. Photo: വാക്കറൂ മാനേജിങ് ഡയറക്ടർ വി. നൗഷാദിന് ''ബിസിനസ് പേഴ്സൺ ഓഫ് ദി ഇയർ'' പുരസ്കാരം സി.ഐ.ഐ ദക്ഷിണ മേഖല ചെയർമാൻ സി.കെ. രങ്കനാഥൻ സമ്മാനിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.