കോഴിക്കോട്: വർഷങ്ങളായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ കൈവശംവെച്ചിരുന്ന കോഴിക്കോട് നടക്കാവിലെ പുതിയപൊന്മാണിചിന്റകം വഖഫ് ഭൂമി തിരിച്ചുപിടിച്ചു. വഖഫ് നിയമം 54ാം വകുപ്പുപ്രകാരം 2010ൽ വഖഫ് വസ്തുവിൽനിന്ന് ഒഴിപ്പിച്ചുകൊണ്ടുള്ള ചീഫ് എക്സി. ഓഫിസർ ബി.എം. ജമാലിന്റെ ഉത്തരവുപ്രകാരമാണ് വഖഫ് ഭൂമി തിരിച്ചുപിടിച്ചത്. സി.ഇ.ഒയുടെ ഉത്തരവിനെതിരെ ഹിന്ദുസ്ഥാൻ പെട്രോളിയം വഖഫ് ട്രൈബ്യൂണൽ മുമ്പാകെ അപ്പീൽ നൽകിയിരുന്നെങ്കിലും ട്രൈബ്യൂണൽ സി.ഇ.ഒയുടെ ഉത്തരവ് ശരിവെച്ചു. തുടർന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം 2012ൽ ഹൈകോടതിയെ സമീപിച്ചെങ്കിലും 2021 ആഗസ്റ്റിൽ സി.ഇ.ഒയുടെ ഉത്തരവ് ശരിവെച്ച് റിവിഷൻ പെറ്റീഷൻ തള്ളുകയാണുണ്ടായത്. ഇതിനിടയിൽ അനധികൃത കൈയേറ്റം സംബന്ധിച്ച് എച്ച്.പി.സി റീജനൽ മാനേജർ, ജനറൽ മാനേജർ എന്നിവരെ പ്രതികളാക്കി കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചിരുന്നു. ഹൈകോടതി ഉത്തരവിനെ തുടർന്ന് വഖഫ് ഭൂമി തിരികെ ഏൽപിച്ച് ക്രിമിനൽ കേസ് നടപടിയിൽനിന്ന് ഒഴിവാക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം വഖഫ് ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.