നാദാപുരം: കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ നിട്ടൂരിൽ നാദാപുരം എക്സൈസ് സംഘം വ്യാജ വാറ്റ് കേന്ദ്രം തകർത്തു. 960 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. തൂവ്വമല കേന്ദ്രീകരിച്ച് ചാരായം വാറ്റുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് വാഷ് പിടികൂടിയത്. കണ്ടെത്തിയ വാഷ് എക്സൈസ് അധികൃതർ സംഭവസ്ഥലത്തുവെച്ച് തന്നെ നശിപ്പിച്ചു. വാറ്റ് ഉപകരണങ്ങൾ എക്സൈസ് കസ്റ്റഡിയിലെടുത്തു. തൂവ്വമല കേന്ദ്രീകരിച്ച് വൻ തോതിൽ വാറ്റ് നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. റോഡിൽനിന്ന് അഞ്ഞൂറ് മീറ്ററോളം അകലെ ആൾ താമസമില്ലാത്ത മലയിലാണ് വാറ്റ് കേന്ദ്രം. എക്സൈസ് പ്രിവൻറിവ് ഓഫിസർമാരായ സി.പി. ചന്ദ്രൻ, എം.എം ശൈലേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ വി.സി. വിജയൻ, ഇ.വി. രതിലേഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ എൻ.കെ നിഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.