കോഴിക്കോട്: ജിയോളജി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ച യുവതിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. അഡീഷനൽ ജില്ല മജിസ്ട്രേറ്റിന്‍റെ പരാതിയിൽ ബാലുശ്ശേരി സ്വദേശിനി സ്മിതക്കെതിരെയാണ് കേസ്. സർവേയർ തസ്‌തികയിൽ ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ സ്വദേശിയിൽനിന്ന് പണം വാങ്ങി തട്ടിപ്പിന് ശ്രമം നടന്നതായാണ് കണ്ടെത്തിയത്. വ്യാഴാഴ്ച സ്മിതയും ജോലി ആവശ്യമുള്ള യുവാവും അമ്മയും സിവിൽ സ്റ്റേഷനിലെത്തിയിരുന്നു. ഫയലുമായെത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കണ്ടെത്തിയത്. യുവാവിന് ജിയോളജി വകുപ്പിലാണ് ജോലി വാഗ്ദാനം ചെയ്തിരുന്നത്. തൊഴിലിനായി മൂന്നു തവണയായി ഇവർക്ക് മൂന്നര ലക്ഷം രൂപ നൽകിയതായി യുവാവും അമ്മയും ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. തട്ടിപ്പ് പൊലീസിന്‍റെ അടുത്തെത്തിയെങ്കിലും പരാതിക്കാരില്ലെന്നു പറഞ്ഞ് ഒഴിവാക്കി. പിന്നീട് എ.ഡി.എമ്മിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.