നാദാപുരം: ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൊതുകുജന്യരോഗങ്ങൾ, ജലജന്യരോഗങ്ങൾ തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നാദാപുരം ഗ്രാമപഞ്ചായത്തിലെ പയന്തോങ്ങ് പ്രദേശത്തെ 250 ഓളം വീടുകളിലും, സ്ഥാപനങ്ങളിലും പരിശോധനയും ബോധവത്കരണവും നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ കാണപ്പെട്ട മൂന്നു വീട്ടുകാർക്ക് അത് പരിഹരിക്കുന്നതിന് നിയമപരമായ നോട്ടീസ് നൽകി. പരിശോധന തുടരുമെന്നും വീടുകളിലും സ്ഥാപനങ്ങളിലും പൊതുജനാരോഗ്യ നിയമം പാലിക്കുന്നില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സുരേന്ദ്രൻ അറിയിച്ചു. പരിരോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ പി.കെ. പ്രീജിത്ത്, കെ.കെ. കുഞ്ഞിമുഹമ്മദ്, സി. പ്രസാദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ കെ.എസ്. സീന, എൻ. ഫാത്തിമ, അനിൽ കുമാരി, ആശാ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. പടം : CL K Z ndm 1: പയന്തോങ്ങിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.