ഗിരീഷ് പുത്തൻഞ്ചേരിക്ക് അർഹമായ അംഗീകാരം കിട്ടിയില്ല

കോഴിക്കോട്: കൈക്കുടന്ന നിറയെ പാട്ടിന്‍റെ തിരുമധുരം മലയാളികൾക്ക് നൽകിയ ഗിരീഷ് പുത്തൻഞ്ചേരിക്ക് അർഹമായ അംഗീകാരം കിട്ടിയിട്ടില്ലെന്ന് പുത്തൻഞ്ചേരിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് അളകാപുരിയിൽ നടന്ന അനുസ്മരണ സമ്മേളനം. മലയാളം കൾച്ചറൽ സൻെറർ സംഘടിപ്പിച്ച ചടങ്ങ് മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം ജഡ്ജി കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്‌തു. പുത്തൻഞ്ചേരിക്ക് അർഹമായ അംഗീകാരം നൽകണമെന്നും വാഗ്‌ദാനങ്ങളിൽ മാത്രം ഒതുങ്ങരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അഡ്വ.എം.രാജൻ അധ്യക്ഷത വഹിച്ചു. നവാസ് പൂനൂർ, സിനിമ നിർമാതാവ് വി.പി. മാധവൻ നായർ, വിൽസൺ സാമുവൽ, എ.കെ. മുഹമ്മദലി, പുത്തൂർമഠം ചന്ദ്രൻ, സി.രമേശ്, അഡ്വ.എ. കരുണാകരൻ, ഇ.അനേഷ് കുമാർ, സി.ഇ. ചാക്കുണ്ണി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.