പങ്കാളിയെ കൈമാറിയ സംഭവം: കേസെടുത്തത് പീഡന പരാതിയിൽ

കോട്ടയം: സമൂഹമാധ്യമ സുഹൃത്തുക്കള്‍ക്ക് ഭാര്യയെ ലൈംഗിക ചൂഷണത്തിന് നല്‍കിയ സംഭവത്തില്‍ കേസ് എടുത്തത് പീഡന പരാതിയിൽ. ലഭിച്ചത് പീഡന പരാതിയാണെന്നും 'കപ്പിൾ സ്വാപിങ്' കേസ് അല്ല എടുത്തതെന്നും ജില്ല പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. ഭാര്യയെ ഭര്‍ത്താവ് നിര്‍ബന്ധപൂർവം കപ്പിൾ സ്വാപിങ് സംഘത്തിലേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയായിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ഒരുപാടാളുകള്‍ ഇതിനെ തെറ്റായി ആവിഷ്‌കരിക്കുന്നുണ്ട്. നിലവില്‍ ഒമ്പത് കേസ് എടുത്തിട്ടുണ്ട്. ആറ് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുകയാണെന്നും സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.