box നന്മണ്ട: ലോകംമാറി വാർത്താവിനിമയ രീതികൾ പലരീതിയിൽ മാറിയിട്ടും പുറംലോകത്തെ കാര്യങ്ങൾ അറിയാൻ ഉണ്ണി നായർക്ക് ആശ്രയം റേഡിയോ തന്നെ. നന്മണ്ട 13ലെ കമ്മിളിക്കണ്ടി യു.പി. ഉണ്ണി നായരാണ് റേഡിയോയെ നെഞ്ചിലേറ്റുന്നത്. പഴയകാലത്ത് വാൽവ് റേഡിയോ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇത് ഉപയോഗിക്കണമെങ്കിൽ തപാൽ വകുപ്പ് ഓഫിസിൽനിന്ന് ലൈസൻസ് നിർബന്ധമായിരുന്നു. ഹോളണ്ടിലെ ഫിലിപ്സ് റേഡിയോ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ട്രാൻസിസ്റ്ററായി. ഇന്ന് ഇപ്പോൾ ഐ.സി (ഇന്‍റഗ്രേറ്റഡ് സർക്യൂട്ട്) റേഡിയോ ആണ് ഉപയോഗിക്കുന്നത്. വന്ദേമാതരം ശ്രവിക്കുന്നതോടെ ഉണ്ണി നായരുടെ ഒരു ദിവസം ആരംഭിക്കുകയായി. രാവിലെ പ്രാദേശിക വാർത്തകൾ കേട്ടശേഷമാണ് പത്രപാരായണംപോലും. രാമചന്ദ്രൻ, വെണ്മണി വിഷ്ണു എന്നിവരാണ് വാർത്തവായനയിലെ ഇഷ്ട വ്യക്തികൾ. നാട്ടുകാരനായ അബ്ദുല്ല നന്മണ്ട, പി.പി. ശ്രീധരനുണ്ണി തുടങ്ങിയവരുടെ പരിപാടികളും പ്രിയപ്പെട്ടവതന്നെ. പ്രാദേശിക വാർത്തകൾ, ഡൽഹിയിൽനിന്ന് മലയാള വാർത്തകൾ ഇവ കേൾക്കുന്നതിന്‍റെ മധുര സ്മരണകളാണ് മനസ്സിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.