ബി.ജെ.പി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേർക്ക് തടവ്

കോഴിക്കോട്: ബി.ജെ.പി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ അഞ്ചുപേർക്ക് ഏഴുകൊല്ലം വീതം തടവ്. അഴിയൂര്‍ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സി.പി.എം ആക്രമണത്തിൽ ബി.ജെ.പി പ്രവര്‍ത്തകന്‍ കരുവയല്‍ കോവുക്കല്‍ വിനീഷിന് (43) ഗുരുതര പരിക്കേറ്റ സംഭവത്തിൽ ചോമ്പാല താഴെ മമ്പത്ത് രാഹുൽ, അഴിയൂർ രമ്യ നിവാസിൽ രമീഷ്, അഴീയൂർ പുഴക്കൽ നടേമ്മൽ പ്രജീഷ്, പുതിയ പുരയിൽ താഴെ സരിത്, പത്ത്കണ്ടത്തിൽ ദിലീപൻ എന്നിവരെയാണ് ജില്ല അസി. സെഷൻസ് കോടതി ശിക്ഷിച്ചത്. ചോമ്പാല പൊലീസെടുത്ത കേസിലാണ് വിധി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.