ചെമ്പനോട പിലാത്തോട്ടത്തിൽ പി.ടി. സജിനിയും പാലക്കാട് മടക്കുളമ്പ് കുന്നത്ത് മിഥുൻ ചന്ദ്രനും തമ്മിലുള്ള രജിസ്ട്രേഷൻ നടന്നത് സർക്കാർ ഉത്തരവിനെ തുടർന്ന് പേരാമ്പ്ര: വിവാഹം നാട്ടിൽ നടന്നെങ്കിലും കോവിഡ് നിയന്ത്രണം കാരണം പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ല. ദമ്പതികൾക്ക് പെട്ടെന്ന് വിദേശത്തേക്കു പോകേണ്ടിയും വന്നു. അവർ വിഡിയോ കോൺഫറൻസിലൂടെ ചക്കിട്ടപാറ പഞ്ചായത്തിൽ വിവാഹ രജിസ്ട്രേഷൻ നടത്തി. ചെമ്പനോട പിലാത്തോട്ടത്തിൽ നാണു - ചന്ദ്രിക ദമ്പതികളുടെ മകൾ പി.ടി. സജിനിയും പാലക്കാട് മടക്കുളമ്പ് കുന്നത്ത് ചന്ദ്രൻ - സതി ദമ്പതികളുടെ മകൻ മിഥുൻ ചന്ദ്രനും ഈ വർഷം ഏപ്രിൽ 12നാണ് വിവാഹിതരായത്. ഇരുവരും ജോലി ആവശ്യാർഥം വിദേശത്ത് പോകുകയും ചെയ്തു. കോവിഡ് കാലത്ത് രജിസ്ട്രേഷൻ നടത്താൻ പറ്റാതെ ദൂരെ സ്ഥലങ്ങളിലേക്ക് പോയവർ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് വിഡിയോ കോൺഫറൻസ് വഴി ഡിസംബർ 31വരെ വിവാഹ രജിസ്ട്രേഷൻ നടത്താൻ സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരുന്നു. തുടർന്നാണ് ഇപ്പോൾ വിദേശത്തുള്ളവർ വിഡിയോ കോൺഫറൻസ് മുഖേന അവസരം വിനിയോഗിക്കുന്നത്. നാട്ടിലെത്തി ഒരുമാസത്തിനകം നേരിട്ട് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഒപ്പിട്ട് നൽകണം. വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാത്തതു കാരണം വിദേശത്തുള്ള ഭർത്താവിനരികിലേക്ക് പോകാൻ പറ്റാത്ത നിരവധി പേർക്ക് ഓൺലൈൻ രജിസ്ട്രേഷൻ വലിയ സഹായമാണ്. പേരാമ്പ്ര മേഖലയിലെ ആദ്യ വിഡിയോ കോൺഫറൻസ് വഴിയുള്ള വിവാഹ രജിസ്ട്രേഷൻ ആണ് ചക്കിട്ടപാറയിൽ നടന്നത്. സൂം മീറ്റിങ്ങിലൂടെയായിരുന്നു സെക്രട്ടറി അനീഷ് അരവിന്ദ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചത്. photo: വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.