മാവോവാദി നേതാക്കൾ വീണ്ടും ജയിലിൽ

തലശ്ശേരി: എ.ടി.എസ് കസ്റ്റഡിയിലുള്ള രണ്ട് മാവോവാദി നേതാക്കളെ വ്യാഴാഴ്ച തലശ്ശേരി ജില്ല കോടതിയിൽ തിരിച്ചേൽപിച്ചു. മാവോവാദി പശ്ചിമഘട്ട മേഖല സെക്രട്ടറിയുടെ ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അംഗം കർണാടക നെന്മാരു എസ്റ്റേറ്റിലെ ബി.ജി. കൃഷ്ണമൂർത്തി എന്ന വിജയ്(47), മാവോവാദി കബനീദളം നേതാവ് സാവിത്രി എന്ന രജിത(33) എന്നിവരെയാണ് കോടതിയിലെത്തിച്ചത്. ജില്ല സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ രണ്ടുപേരെയും ഒരു മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലടച്ചു. ഇതിനിടെ പേരാവൂർ പൊലീസി‍ൻെറ അപേക്ഷയെ തുടർന്ന് അടുത്ത തിങ്കളാഴ്ച സാവിത്രിയെ കോടതിയിൽ ഹാജരാക്കാൻ ജഡ്ജ് പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. കഴിഞ്ഞ നവംബർ 10ന് പുലർച്ചെ സുൽത്താൻ ബത്തേരി - ഗുണ്ടൽപേട്ട് റോഡിലെ മധൂർ വനം വകുപ്പ് ചെക്ക്പോസ്റ്റിന് സമീപത്തുനിന്നാണ് ഇരുവരെയും തീവ്രവാദവിരുദ്ധ സേന പിടികൂടിയത്. റിമാൻഡിലായിരുന്ന രണ്ടുപേരെയും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി വിവിധ ഘട്ടങ്ങളിലായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ആറളം കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 മാർച്ച് 20ന് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇവർ അറസ്റ്റിലായത്. കരിക്കോട്ടക്കരി അയ്യംകുന്ന് ഉരുപ്പുംകുറ്റി മലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ചു കയറി ഭക്ഷണസാധനങ്ങൾ വാങ്ങുകയും മാവോവാദി ലഘുലേഖ വിതരണം ചെയ്തെന്നുമാണ് കേസ്. യു.എ.പി.എ ചുമത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൃഷ്ണമൂർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.