ട്രെയിൻ തട്ടി വയോധികൻ മരിച്ചു

മൃതദേഹവുമായി ട്രെയിൻ ഓടിയത് അഞ്ചു കിലോമീറ്റർ പയ്യന്നൂർ: തൃക്കരിപ്പൂർ മീലിയാട്ടെ തെക്കെവീട്ടിൽ കുമാരൻ (74) ട്രെയിൻ തട്ടി മരിച്ചു. മൃതദേഹവുമായി ട്രെയിൻ അഞ്ചു കിലോമീറ്ററോളം ഓടിയാണ് നിന്നത്. ഞായറാഴ്ച രാവിലെ 9.25 ഓടെ ജബൽപുർ-കോയമ്പത്തൂർ സൂപ്പർഫാസ്റ്റിടിച്ചാണ് കുമാരൻ മരിച്ചത്. ഇദ്ദേഹം ബധിരനും മൂകനുമാണ്. തൃക്കരിപ്പൂർ സ്റ്റേഷൻ വിട്ടതിനുശേഷമാണ് അപകടമെന്ന് കരുതുന്നു. അപകടത്തിൽ എൻജിൻെറ മുന്നിൽ കുടുങ്ങിയ മൃതദേഹവുമായാണ് ട്രെയിൻ പയ്യന്നൂരിലെത്തി നിന്നത്. ഈ ട്രെയിനിന് പയ്യന്നൂരിൽ സ്റ്റോപ്പില്ല. മൃതദേഹം കണ്ട ഗേറ്റ്മാൻ വിളിച്ചുപറഞ്ഞതിനെ തുടർന്ന് വണ്ടി പയ്യന്നൂർ സ്റ്റേഷനിൽ രണ്ടാമത്തെ ട്രാക്കിൽ നിർത്തിയിടുകയായിരുന്നു. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ട്രെയിൻ ഒരു മണിക്കൂറിലധികം വൈകി 10.50ഓടെയാണ് സ്റ്റേഷൻ വിട്ടത്. നേരേത്ത ജബൽപുർ സൂപ്പർഫാസ്റ്റിന് കടന്നുപോകാൻ ഏറനാട് എക്സ്പ്രസിനെ മൂന്നാം നമ്പർ ട്രാക്കിൽ നിർത്തിയിട്ടിരുന്നു. എന്നാൽ, ജബൽപുർ നിർത്തിയിടേണ്ടിവന്നതിനാൽ ഏറനാട് ഉൾപ്പെടെ മൂന്നു ട്രെയിനുകൾ കടന്നുപോയതിനുശേഷമാണ് ജബൽപുർ ട്രെയിൻ പോയത്. ചെമ്മങ്ങാട്ട് യശോദയാണ് കുമാരൻെറ ഭാര്യ. മക്കൾ: സി. വിനോദ്, വിധുവാല, വിദ്യ. മരുമക്കൾ: മിനി (മാവിലകടപ്പുറം), ബാബു (ഓരി), പരേതനായ നളിനാക്ഷൻ. സഹോദരങ്ങൾ: ടി.വി. കുഞ്ഞിരാമൻ (അന്തിത്തിരിയൻ രാമവില്യം കഴകം), ടി.വി. നാരായണൻ (ഹോട്ടൽ മീലിയാട്ട്), കാർത്യായനി, പരേതരായ അമ്പു, ബാലകൃഷ്ണൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.