കോഴിക്കോട്: മലയാളത്തിലെ ആദ്യനോവലായ കുന്ദലതയുടെ രചിയതാവും നെടുങ്ങാടി ബാങ്ക് സ്ഥാപകനുമായ അപ്പു നെടുങ്ങാടിയെ അനുസ്മരിച്ചു. അപ്പു നെടുങ്ങാടി പുരസ്കാര സമർപ്പണം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിച്ചു. രാജൻ പിള്ള, എം.കെ.കെ. നായർ തുടങ്ങിയ പ്രതിഭകളോടൊപ്പം മലയാളികൾ അവസാനകാലത്ത് ഒപ്പംനിന്നില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. എൻ.വി. ബാബുരാജ് അധ്യക്ഷനായിരുന്നു. വാസുദേവൻ മാമിയിൽ, ജ്യോതിസ് പി. കടയപ്രത്ത്, വി. രാജഗോപാലൻ, വി. ബാലമുരളി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. എൻ. രാമചന്ദ്രൻ പ്രശസ്തിപത്ര സമർപ്പണം നടത്തി. കെ.എം. ശശിധരൻ അവാർഡ് ജേതാക്കളെ പൊന്നാടയണിയിച്ചു. എം.പി. സൂര്യദാസ്, അനിൽ ബാബു തുടങ്ങിയവർ സംസാരിച്ചു. പി.കെ. ലക്ഷ്മിദാസ് സ്വാഗതവും പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.