ജപ്തി ഭീഷണി; ഗൃഹനാഥൻ ജീവനൊടുക്കി

കുമ്പള: ജപ്തി ഭീഷണിയെ തുടര്‍ന്ന് വിഷം കഴിച്ച് ആശുപത്രിയിലായിരുന്ന ബാഡൂര്‍ സ്വദേശി മരിച്ചു. ബാഡൂര്‍ നെയ്മുഗറിലെ ധൂമണ്ണറൈയാണ് (58) മരിച്ചത്. കേരള ഗ്രാമീണ്‍ ബാങ്ക്, ജില്ല സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍നിന്നായി ധൂമണ്ണറൈ 40 ലക്ഷത്തോളം രൂപ വായ്പയെടുത്തിരുന്നുവത്രെ. തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച കോടതി ജപ്തി നോട്ടീസ് ലഭിച്ചിരുന്നതായി പറയപ്പെടുന്നു. ഇതില്‍ മനംനൊന്ത് വെള്ളിയാഴ്ച രാത്രി വിഷം കഴിക്കുകയായിരുന്നുവത്രെ. കാസര്‍കോട്ടെ സ്വകാര്യ ആശുത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച രാത്രി പത്തിന് മരിച്ചു. ഭാര്യ: മാലതി. മക്കള്‍: അശ്വത്ത്, അക്ഷിത. മരുമകന്‍: മനോഹരന്‍. സഹോദരങ്ങള്‍: ബട്ടുറൈ, ശാന്താരാമ റൈ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.