ഷോപ്പിങ് മാള്‍ നിര്‍മാണം ഭരണസമിതി അറിഞ്ഞിട്ടില്ല; അനുമതിയുമില്ല -എല്‍.ഡി.എഫ്

. ---റിപ്പീറ്റ് -- അപ്‌ഡേറ്റഡ് താമരശ്ശേരി: പഞ്ചായത്ത് കോടികള്‍ െചലവഴിച്ച് നിർമിക്കുന്ന ഷോപ്പിങ് മാളിൻെറ തറക്കല്ലിടല്‍ പരിപാടി ഭരണസമിതി തീരുമാനിച്ചിട്ടില്ലെന്നും മാളിൻെറ നിർമാണത്തിന് ആവശ്യമായ സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. പ്രാഥമിക നടപടികൾപോലും പൂര്‍ത്തിയാവാതെയാണ് തറക്കല്ലിടല്‍ പ്രഹസനം നടക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് യു.ഡി.എഫ് ശ്രമം. എം.എല്‍.എയുടെ ശ്രമഫലമായി കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമായത്. എന്നാല്‍, ടൗണിൻെറ ഹൃദയഭാഗത്ത് ഷോപ്പിങ് മാള്‍ ഉയരുന്നതോടെ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ദേശീയപാതയില്‍ തുടര്‍ച്ചയായ ഗതാഗതസ്തംഭനത്തിന് ഇടയാക്കുകയും ചെയ്യും. മാള്‍ നിർമാണത്തിന് പകരം പഴയ ബസ്സ്റ്റാൻഡ് നവീകരിച്ച് പാര്‍ക്കിങ് സൗകര്യവും ടാക്സി സ്റ്റാൻഡും ശൗചാലയവും സജ്ജീകരിക്കുകയും ചുങ്കത്ത് ബസ് സ്റ്റാൻഡ് നിർമിക്കുകയുമാണ് വേണ്ടതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.