പള്ളിനിര്‍മിക്കാനും പ്രധാനമന്ത്രി നേതൃത്വം കൊടുക്കണം-ജനതാദള്‍(എസ്)

വടകര: രാമക്ഷേത്രത്തി‍ൻെറ ഭൂമി പൂജക്ക് നേതൃത്വം കൊടുക്കുന്ന പ്രധാനമന്ത്രി പളളി നിര്‍മിക്കാനും മുന്‍പന്തിയിലുണ്ടാവണമെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡൻറ് സി.കെ. നാണു എം.എല്‍.എ. മതേതരത്വത്തെ സംരക്ഷിക്കാനും ന്യൂനപക്ഷത്തിന് മുറിവേല്‍ക്കാതിരിക്കാനും രാജ്യത്തെ ഭരണകൂടത്തിന് ബാധ്യതയുണ്ട്. വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു, ഇന്ത്യയെപ്പോലൊരു ദരിദ്ര രാഷ്ട്രം ഇത്തരം തര്‍ക്കങ്ങള്‍ക്ക് സമയം കണ്ടെത്തരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, രാജീവ് ഗാന്ധിയാണ് ഏകപക്ഷീയമായി തര്‍ക്കഭൂമി തുറന്നുകൊടുത്തത്. പിന്നിട് വി.പി. സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് രഥയാത്രയുമായി മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തിയപ്പോള്‍, അധികാരം നഷ്ടപ്പെടുത്തിയും മതേതരത്വം സംരക്ഷിച്ച പാരമ്പര്യമാണ് ജനതാ പ്രസ്ഥാനത്തിനുള്ളതെന്നും എം.എല്‍.എ പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.ലോഹ്യയും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.