വികാസ് ദുബെയുടെ വിശ്വസ്തൻ കോടതിയിൽ കീഴടങ്ങി

കാൺപൂർ: പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട അധോലോക നേതാവ് വികാസ് ദുബെയുടെ അടുത്ത അനുയായി ഗോപാൽ സെയ്നി കാൺപൂരിലെ കോടതിക്കു മുമ്പാകെ കീഴടങ്ങി. വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻ ബിക്രു ഗ്രാമത്തിലെത്തിയ ഡെപ്യൂട്ടി എസ്.പി ദേവേന്ദ്ര കുമാർ മിശ്രയടക്കം എട്ട് പൊലീസുകാരെ വെടിവെച്ചുകൊന്നതിനെ തുടർന്ന് കാൺപൂർ പൊലീസും യു.പി പ്രത്യേക ദൗത്യസേനയും ചേർന്ന് സെയ്നിക്കെതിരെ ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് കാൺപൂർ ദേഹാത്തിലെ പ്രത്യേക കോടതിയിലെത്തി സെയ്നി കീഴടങ്ങിയത്. വികാസ് ദുബെയുടെ ഗുണ്ടാസംഘത്തെക്കുറിച്ച് കൂടുതൽ അറിയാൻ സെയ്നിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പൊലീസ് സൂപ്രണ്ട് ബ്രജേഷ് ശ്രീവാസ്തവ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.