കോഴിക്കോട്: ഗവ. ബീച്ച് ജനറൽ ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റുന്നതിനാൽ അഞ്ച് ഒ.പികള്‍ കാരപ്പറമ്പിലെ ഹോമിയോ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുമെന്ന് മന്ത്രിമാരായ ടി.പി.രാമകൃഷ്ണന്, എ.കെ.ശശീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്ന സാഹചര്യത്തില്‍ അവരുടെ ചികിത്സക്കായി പ്രത്യേക ചികിത്സ സൗകര്യമൊരുക്കും. ക്ലസ്റ്ററുകളിലും കണ്ടെയ്ന്‍മൻെറ് സോണുകളിലും കൂടുതല്‍ പരിശോധനകള്‍ നടത്തും. കോര്‍പറേഷന്‍ രണ്ടാം വാർഡായ ചെട്ടികുളത്ത് ഈ മാതൃകയില്‍ മുഴുവന്‍ പേരെയും പരിശോധന നടത്തി ഇവിടെ പോസിറ്റിവ് കേസുകളില്ലെന്ന് ഉറപ്പാക്കാന്‍ സാധിച്ചു. ഈ രീതിയില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സക്കായി 2,000 ബെഡുകളുടെ സൗകര്യം ലഭ്യമാക്കും. കോവിഡ് പോസിറ്റിവായ ഡയാലിസിസ് രോഗികള്‍ക്ക് പ്രത്യേകം ചികിത്സ സൗകര്യമൊരുക്കും. ഇഖ്റ കൗണ്‍സലിങ് സൻെറര്‍, ഇഖ്റ പുതിയ ബ്ലോക്ക്, ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജ് നഴ്‌സിങ് ഹോസ്റ്റല്‍ ബ്ലോക്ക്, മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജ് നഴ്‌സിങ് ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ കോവിഡ് ചികിത്സസൗകര്യമൊരുക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ദിനംപ്രതി 1,500 കോവിഡ് ടെസ്റ്റ് ചെയ്യാനും ഇവയുടെ ഫലം വേഗത്തില്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. ഏഴ് സ്വകാര്യ ലാബുകള്‍ക്ക് ജില്ലയില്‍ കോവിഡ് ടെസ്റ്റ് നടത്താൻ അനുമതി ലഭ്യമായിട്ടുണ്ട്. ആശുപത്രികള്‍ക്കു പുറമേ കോവിഡ് ചികിത്സക്കായി തദ്ദേശ സ്ഥാപനങ്ങള്‍വഴി 108 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററുകള്‍ ഒരുക്കിയിട്ടുണ്ട്. 13 എഫ്.എൽ.ടി.സികള്‍ ആദ്യഘട്ടത്തില്‍ ഉപയോഗിക്കും. അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററുകളില്‍ ആകെ 7,583 ബെഡുകളാണ് സജ്ജീകരിച്ചത്. 2,800 ബെഡുകള്‍ ഏതു സമയവും ഉപയോഗപ്പെടുത്താന്‍ സജ്ജമാണ്. ആയുര്‍വേദം, ഹോമിയോപ്പതി തുടങ്ങിയ എല്ലാ ചികിത്സ സംവിധാനങ്ങളും കോവിഡ് ചികിത്സക്ക് ഉപയോഗപ്പെടുത്തും. യോഗത്തില്‍ ജില്ല കലക്ടര്‍ സാംബശിവ റാവു, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.ജയശ്രീ, കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ.വി.ആര്‍.രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.