വള്ള്യേക്കാട്ട് കോളനി പാർപ്പിട സമുച്ചയത്തിന് തറക്കല്ലിട്ടു

കോഴിക്കോട്: വള്ള്യേക്കാട്ട് കോളനിയിലെ ഭൂരഹിതരായ പട്ടികജാതി കുടുംബങ്ങൾക്കുള്ള പാർപ്പിട സമുച്ചയത്തിന് തറക്കല്ലിട്ടു. 68 സൻെറ് സ്ഥലത്ത് 2.20 കോടി ചെലവിൽ രണ്ട് സമുച്ചയങ്ങളിലായി 16 വീടുകളാണ് നിർമിക്കുന്നത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ മീര ദർശക് അധ്യക്ഷതവഹിച്ചു. സൂപ്രണ്ടിങ് എൻജിനീയർ കെ.ജി. സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ അനിത രാജൻ, കെ.വി. ബാബുരാജ്, പി.സി. രാജൻ, എം.സി. അനിൽ, സെക്രട്ടറി ബിനു ഫ്രാൻസിസ്, കൗൺസിലർമാരായ എം.എം. പത്മാവതി, പി.കെ. ശാലിനി, എൻ.പി. പത്മനാഭൻ, ബിജുലാൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.