ക്രീമിലെയര്‍ സംവരണ അട്ടിമറി തന്നെ: സോളിഡാരിറ്റി

കോഴിക്കോട്: സംവരണത്തെ സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തില്‍ അട്ടിമറിക്കുന്നതിൻെറ ഏറ്റവും പ്രധാന പ്രായോഗിക രൂപമാണ് ക്രീമിലെയര്‍ സംവിധാനമെന്നും സംവരണത്തിലൂടെയുള്ള സാമൂഹിക നീതി ഉറപ്പാക്കാന്‍ അത് ഉടൻ പിന്‍വലിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള. സബ്കലക്ടറായി നിയമനം ലഭിച്ചശേഷം ക്രീമിലെയറിൻെറ പേരില്‍ പുറത്താക്കപ്പെടുന്നത് സംവരണത്തിൻെറ അടിസ്ഥാന തത്വങ്ങള്‍ പരിഗണിച്ച് നോക്കുമ്പോള്‍ വ്യക്തമായ അനീതിയാണ്. സാമുദായിക സംവരണത്തിന് സാമ്പത്തിക മാനദണ്ഡങ്ങള്‍ ഉണ്ടാകുന്നതോടെ സാമുദായിക പിന്നാക്കാവസ്ഥയെന്ന സംവരണ തത്വം കെട്ടിപ്പടുത്ത ആശയംതന്നെ തകരുകയാണ്. ക്രീമിലെയര്‍ പോലുള്ള സംവിധാനങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്ന് നഹാസ് മാള വാർത്തക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.