ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് കഠിന തടവും പിഴയും

കോഴിക്കോട്: സ്‍പെഷൽ സ്കൂളിൽ പോകാൻ വാഹനത്തിൽ കയറാനെത്തിയ 29 വയസ്സുള്ള ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 20,000 രൂപ പിഴയും. അടിവാരം മുപ്പതേക്കർ മാക്കൂട്ടത്തിൽ മുത്തു എന്ന മുസ്തഫക്കാണ് (56) പ്രത്യേക കോടതി ജഡ്ജി കെ. പ്രിയ ശിക്ഷ വിധിച്ചത്. പിഴസംഖ്യ പെൺകുട്ടിക്ക് നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ നഷ്ടം നൽകാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റി നടപടിയെടുക്കണമെന്നും കോടതി നിർദേശം നൽകി. പിഴയടച്ചില്ലെങ്കിൽ പ്രതി മൂന്നു മാസംകൂടി തടവനുഭവിക്കണം. 2017 ജൂലൈ 24ന് രാവിലെ യുവതിയെ പ്രതി വാടകക്കു താമസിക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സ്‍പെഷൽ പ്രോസിക്യൂട്ടർ കെ. സുനിൽകുമാർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. താമരശ്ശേരി പൊലീസ് ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ അന്വേഷിച്ച കേസിൽ 17 സാക്ഷികളെ പ്രോസിക്യൂഷനുവേണ്ടി വിസ്തരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.