ചെന്നൈ: കടലൂരിന് സമീപം നാടൻ പടക്ക ഗോഡൗണിലുണ്ടായ സ്ഫോടനത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നെല്ലികുപ്പം അംബിക (50), പെരിയ കാരൈക്കാട് ചിത്ര (35), സി.എൻ പാളയം സത്യരാജ് (34) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വൈദ്യലിംഗം, വസന്ത എന്നിവരെ കടലൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കടലൂരിന് സമീപം എം പുതൂർ ഗ്രാമത്തിലെ മോഹൻരാജിന്‍റെ പടക്കനിർമാണ ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. പടക്കനിർമാണത്തിനിടെ ഉണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണമായത്. പൊലീസും അഗ്നിശമന രക്ഷാസേനയും ചേർന്നാണ് തീയണച്ചത്. മോഹൻരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപവീതം ധനസഹായം നൽകാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടു. (കെ. രാജേന്ദ്രൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.