കോഴിക്കോട്: മെഡിക്കൽ കോളജിൽ ആവശ്യത്തിന് അധ്യാപകരില്ലെന്ന വിഷയത്തിൽ ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനോട് കെ.എസ്.യു മെഡിക്കൽ കോളജ് ഘടകം അഭ്യർഥിച്ചു. ഇന്ത്യയിലെതന്നെ മികച്ച വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്ന കോളജുകളിൽ ഒന്നാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്. ഇവിടത്തെ മികച്ച അധ്യാപകരാണ് ഇതിന് പ്രധാന കാരണം. ഇവിടെ നിലനിന്നിരുന്ന മികച്ച അക്കാദമിക നിലവാരം മലബാറിലെ ഒട്ടുമിക്ക രോഗികൾക്കും ആശ്രയമാകുന്നുണ്ട്. എന്നാൽ, കുറച്ചു വർഷങ്ങളായി ഇവിടെ പ്രകടമായ നിലവാരത്തകർച്ച കാണുന്നുണ്ട്. രോഗികൾ കൂടുന്നതിനനുസരിച്ച് ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാത്തതിനാൽ സ്വാഭാവികമായും വിദ്യാർഥികളുടെ പഠനനിലവാരം വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. രണ്ടു മാസം മുമ്പ് പ്രിൻസിപ്പൽ റിട്ടയർ ചെയ്ത ഒഴിവിലേക്ക് പുതിയ പ്രിൻസിപ്പലിനെ നിയമിച്ചിട്ടില്ല. ആശുപത്രിയുടെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലും മെഡിസിൻ, സർജറി വിഭാഗത്തിലും ഓർത്തോപീഡിക് വിഭാഗത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്. കോളജിലെ അധ്യാപകരുടെ കുറവ് ഉടൻ പരിഹരിക്കണം. കേരളത്തിലെ ആരോഗ്യമേഖലയെയും ആരോഗ്യവിദ്യാഭ്യാസ മേഖലയെയും ബാധിക്കുന്ന പ്രശ്നത്തിൽ ഇടപെടണമെന്ന് കെ.എസ്.യു ഭാരവാഹികൾ വി.ഡി. സതീശനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടു. വിഷയം പഠിച്ച് വേണ്ടരീതിയിൽ ഇടപെടാമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയതായി കെ.എസ്.യു യൂനിറ്റ് ജനറൽ സെക്രട്ടറി ലഹീൻ അഷ്റഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.