കുറ്റ്യാടി: ടൗൺ വികസനത്തിന്റെ ഭാഗമായി ആരംഭിച്ച രണ്ട് കോടിയുടെ ഓവുചാൽ നിർമാണം മഴമൂലം നിർത്തി. ആഴമേറിയ കിടങ്ങുകൾ കുഴിച്ചുവെച്ചത് പൂത്തിയാക്കാതെയാണ് പണി നിർത്തിയത്. എല്ലാ കുഴികളിലും വെള്ളം നിറഞ്ഞ് അപകടഭീഷണിയിലാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. പഞ്ചായത്ത് തലത്തിലും എം.എൽ.എ തലത്തിലും പാർട്ടിതലത്തിലുമൊക്കെ സമ്മർദംചെലുത്തിയിട്ടും കരാറുകാരൻ സമയബന്ധിതമായി പണി പൂർത്തിയാക്കുകയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കരാറുകാരൻ നേരിട്ട് പ്രവൃത്തി ചെയ്യാതെ സബ്കോൺട്രാക്ട് കൊടുക്കുകയായിരുന്നെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറയുന്നു. പൊതുമരാമത്ത് വിഭാഗവും പ്രവൃത്തി നടത്താൻ വേണ്ടത്ര സമ്മർദംചെലുത്തിയില്ലെന്നും നാട്ടുകാരും പാർട്ടി ഭാരവാഹികളും ആരോപിക്കുന്നു. വിരലിലെണ്ണാവുന്ന ജോലിക്കാരെ മാത്രമാണ് പണിക്കിട്ടതെന്ന് വ്യാപാരികൾ പറയുന്നു. ടൗണിലെ മൂന്ന് പ്രധാന റോഡുകളിൽ പ്രവൃത്തി നടത്താനുണ്ട്. ഒന്നിലും പൂർത്തിയായിട്ടില്ല. ഓവു നിർമാണത്തിന് കിടങ്ങ് കുഴിച്ചത് കാരണം റോഡിൽനിന്ന് പ്രവേശിക്കാൻ കഴിയാത്തതിനാൽ ചില കടകൾ അടച്ചിട്ടിരിക്കുകയാണ്. ചിലർ കിടങ്ങ് നികത്തി പ്രവേശനം പുനഃസ്ഥാപിക്കുകയാണുണ്ടായത്. പേ ാട്ടോ : കുറ്റ്യാടി ടൗണിൽ വയനാട് റോഡിൽ ഓവുചാൽ നിർമാണത്തിന് കുഴിച്ച കിടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.