സോഹൽ റാണ
രാമപുരം: വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി സോഹൽ റാണയെ (30) ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടി. കഴിഞ്ഞദിവസം രാത്രി രാമപുരം നെല്ലാപ്പാറ ഭാഗത്ത് കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും രാമപുരം പൊലീസും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ബാഗിൽനിന്ന് 1.050 കിലോ കഞ്ചാവ് കണ്ടെടുത്തു.
ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾക്കു പുറമെ രാമപുരം എസ്.എച്ച്.ഒ അഭിലാഷ് കുമാർ, എസ്.ഐമാരായ സാബു ആന്റണി, മനോജ്, എ.എസ്.ഐ ഷീജ, സി.പി.ഒമാരായ പ്രഭു, പ്രദീപ് എം. ഗോപാൽ, വിഷ്ണു, ശ്യാം മോഹൻ, റെജി ജോസഫ്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.