പാമ്പാടി: മോഷണക്കേസിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിലായി. മീനടം പൊത്തംപുറം ആലക്കുളത്ത് വീട്ടിൽ ബാബു (58) വിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. 1993ല്‍ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് കോടതിയിൽനിന്നും ജാമ്യത്തിലിറങ്ങിയ ഇയാൾ 1996ൽ പാമ്പാടി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്ത കേസില്‍ പ്രതിയാവുകയുമായിരുന്നു. തുടര്‍ന്ന് ഇയാൾ ഒളിവിൽ പോയി. ഇയാൾക്കെതിരെ കോടതി 2002ൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ തടവുശിക്ഷ വിധിച്ചു.
ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ വയനാട് മാനന്തവാടിയിൽ വ്യാജപേരിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. പാമ്പാടി എസ്.എച്ച്.ഒ സുവർണ്ണകുമാർ, എസ്.ഐ രമേഷ് കുമാർ, എ.എസ്.ഐ സിന്ധു, സി.പി.ഒമാരായ സുമീഷ് മക്മില്ലൻ, ശ്രീജിത്ത് രാജ്, നിഷ എന്നിവരും എസ്.പിയുടെ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.