പണി പൂർത്തിയാകുന്ന ഇളപ്പുങ്കൽ കാരക്കാട് നടപ്പാലം
ഈരാറ്റുപേട്ട: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പ്രളയത്തിൽ തകർന്ന ഇളപ്പുങ്കൽ -കാരക്കാട് നടപ്പാലം യാഥാർഥ്യമാകുന്നു. എൽ.എ ഫണ്ടിൽ നിന്ന് 21 ലക്ഷം അനുവദിച്ചാണ് നിർമാണം പൂർത്തിയാക്കുന്നത്.
പൊളിഞ്ഞ ഭാഗം ഇരുമ്പ് ഗർഡർ സ്ഥാപിച്ച് ജി.ഐ. ഷീറ്റ് നിരത്തിയാണ് പാലം പുനർനിർമിക്കുന്നത്. ഒരാഴ്ച കൊണ്ട് പണി തീരുമെന്നാണ് കരാറുകാരൻ പറയുന്നത്. 2021 ഒക്ടോബർ 16ന് ഉണ്ടായ പ്രളയത്തിലാണ് പാലത്തിന്റെ മധ്യ ഭാഗം ഒഴുകിപ്പോയത്. ഇളപ്പുങ്കൽ, കാരക്കാട് നിവാസികൾക്ക് മറുകര എത്താൻ ഏക ആശ്രയമായിരുന്ന ഇളപ്പുങ്കൽ പാലം തകർന്നതോടെ എട്ടു കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വന്നു. കാരക്കാട് സ്കൂളിലെ വിദ്യാർഥികളാണ് ഏറെ പ്രയാസപ്പെട്ടത്.
പ്രളയത്തിൽ തകർന്ന പാലം സന്ദർശിക്കാനെത്തിയ ജനപ്രതിനിധികൾ വളരെ വേഗം പണി പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നാലുവർഷം പിന്നിട്ടാണ് പണി പൂർത്തിയാക്കുന്നത്. പാലം പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി സമരം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.