യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞയാൾ അറസ്റ്റിൽ

കോട്ടയം: ബസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ അറസ്റ്റ് ചെയ്തു. ഇടുക്കി പുറപ്പുഴ സ്വദേശി എൻ.എം. ജോണിനെയാണ് (57) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ബസ് ജീവനക്കാരനായ ഇയാളുടെ സുഹൃത്തും ചേർന്ന് കഴിഞ്ഞമാസം 29ന് നാഗമ്പടം ബസ് സ്റ്റാൻഡിൽ മറ്റൊരു ബസിലെ ജീവനക്കാരനായ യുവാവിനെ ആക്രമിക്കുകയായിരുന്നു.

ഇയാൾക്ക് യുവാവിനോട് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ഇയാളുടെ സുഹൃത്തായ സചിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒളിവില്‍കഴിഞ്ഞിരുന്ന പ്രതിക്ക് വേണ്ടി നടത്തിയ തിരച്ചിലിലാണ് കണ്ണൂരിൽനിന്ന് പിടികൂടിയത്. തൊടുപുഴ, കരിങ്കുന്നം, മണർകാട്, അയർക്കുന്നം സ്റ്റേഷനുകളിൽ ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ.

ഈസ്റ്റ് എസ്.എച്ച്.ഒ പി.എസ്. ഷിജു, എസ്.ഐ വിപിൻ, സി.പി.ഒമാരായ യേശുദാസ്, അജേഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - The absconding man was arrested in the case of trying to kill the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.