സാബു, ചന്ദ്രശേഖരൻ
കോട്ടയം: കോടതിയിൽനിന്ന് ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു. വള്ളിച്ചിറ പാറത്താട്ട് വീട്ടിൽ സാബു (60), വാഴൂർ പുതുപള്ളികുന്നേൽ വീട്ടിൽ ചന്ദ്രശേഖരൻ (70) എന്നിവരെയാണ് പിടികൂടിയത്. 2007ല്‍ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സാബുവിന് ആറുമാസം തടവിനും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. ചന്ദ്രശേഖരന് 2005ൽ ബൈക്ക് യാത്രക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു വർഷ തടവിനും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. എന്നാൽ, ഇവർ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ തിരച്ചിലാണ് ഇരുവരും പിടിയിലായത്.
പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, പള്ളിക്കത്തോട് സ്റ്റേഷൻ എസ്.ഐ രമേശൻ, റെയ്നോൾഡ് ഫെർണാണ്ടസ്, സി.പി.ഒമാരായ സുഭാഷ്, പ്രതാപചന്ദ്രൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.