കോട്ടയം: സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളെയും സ്പര്‍ശിക്കുന്ന വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിച്ചെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സാന്ത്വന സ്പര്‍ശം അദാലത്തിന് മുന്നോടിയായി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.
മുമ്പ് പ്രത്യേക മേഖലകളില്‍ മാത്രമാണ് വികസനം നടപ്പായിരുന്നത്. എന്നാല്‍, എല്ലാ പ്രദേശങ്ങളെയും നാനാജാതി മതസ്തരെയും ഒന്നായി കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ യാഥാർഥ്യമാക്കിയത്. വികസനത്തോടൊപ്പം ക്ഷേമ പ്രവർത്തനങ്ങളും കാര്യക്ഷമമായി നടപ്പാക്കിയത് ജനങ്ങളുടെ ആത്മവിശ്വാസവും പ്രതീക്ഷയും വര്‍ധിപ്പിച്ചു.
പ്രകൃതി ദുരന്തങ്ങളും പകർച്ച വ്യാധികളും സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും വികസനത്തിന് ഭംഗം വരാതിക്കുന്നതിന് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തി. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ സ്വപ്നതുല്യമായ വികസനത്തിെൻറ വഴിയിലാണ്.
ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് പരാതി പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുകയാണെന്നും അതിെൻറ തുടര്‍ച്ചയായാണ് പരാതി പരിഹാരത്തിന് ജനങ്ങളുടെ പക്കലേക്ക് ചെല്ലുന്നതെന്നും മന്ത്രി പി. തിലോത്തമൻ പറഞ്ഞു. അദാലത്തുകളുടെ ഏകോപന ചുമതല വഹിക്കുന്ന ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കലക്ടർ എം. അഞ്ജന തുടങ്ങിയവര്‍ സന്നിഹതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.