ജലനിരപ്പ് 32 ശതമാനത്തിലെത്തിയ ഇടുക്കി അണക്കെട്ടിന്‍റെ കുളമാവിൽനിന്നുള്ള ദൃശ്യം

വേനൽ മഴ ഡാമുകളിലേക്ക് നീരൊഴുക്ക് കൂടുന്നു

മൂലമറ്റം: വേനൽ മഴ ശക്തിപ്രാപിച്ചതോടെ ഡാമുകളിലേക്ക് നീരൊഴുക്ക് വർധിച്ചു.

ഏപ്രിലിൽ പെയ്ത മഴയിൽ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 124.57 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ്. ഈമാസം പ്രതീക്ഷിച്ചത് 111.71 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തും എന്നാണ്. ഏതാനും ദിവസങ്ങളായി ഡാന്‍റെ വൃഷ്ടിപ്രദേശത്ത് ശനിയാഴ്ച 43.4 മില്ലിമീറ്റർ മഴ ലഭിച്ചു.

ലോവർ പെരിയാർ 48, പൊന്മുടി 20, പമ്പ ആറ്, ഷോളയാർ 18, ഇടമലയാർ 2.4, കുണ്ടള 40, മാട്ടുപ്പെട്ടി 10, കുറ്റ്യാടി ഏഴ്, ആനയിറങ്കൽ 10, നേര്യമംഗലം മൂന്ന്, പെരിങ്ങൽകുത്ത് 19.4, എന്നിങ്ങനെയാണ് മറ്റു ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ലഭിച്ച മഴ. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ 34 ശതമാനം ജലം അവശേഷിക്കുന്നുണ്ട്.

ഇത് ഉപയോഗിച്ച് 1415.3 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. ഇടുക്കി അണക്കെട്ടിൽ നിലവിൽ സംഭരണശേഷിയുടെ 32 ശതമാനം ജലമാണുള്ളത്. വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുകയും ഡാമുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്യും.

Tags:    
News Summary - Summer rains increase the flow to the dams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.